2011, നവംബർ 29, ചൊവ്വാഴ്ച

योग പ്രാണായാമം

ലോകത്ത് ഏറ്റവും കടുപ്പമേറിയ കാര്യം മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. യോഗയില്‍ മനോനിയന്ത്രണത്തിന് അങ്ങെയറ്റത്തെ പ്രാധാന്യമാണുള്ളത്. ആദ്യമേ മനോ നിയന്ത്രാണം ശീലിക്കാനല്ല യോഗ പറയുന്നത്.

ആദ്യം ആസനങ്ങള്‍ ചെയ്ത് ശരീരത്തെ കീഴടക്കാന്‍ പഠിപ്പിക്കുന്നു. തുടര്‍ന്ന് ശ്വ്വസനിയന്ത്രണം പഠിപ്പിക്കുന്നു. അതിലൂടെ മനോ നിയന്ത്രണത്തിലെത്താം. അതാണ് ഈ പരിശീലനത്തിന്റെ കാതല്‍.

നല്ല ഭാരമുള്ള ഒരു വസ്തു വെറുതെയങ്ങ് പൊക്കിയെടുക്കാന്‍ കഴിയാത്തപ്പോള്‍ നമ്മള്‍, ശ്വാസം നന്നായി പിടിച്ചാല്‍ അത് ഉയര്‍ത്താന്‍ കഴിയുന്ന കാര്യം നമുക്കൊക്കെ ബോധ്യമുള്ളതാണ്.

പെട്ടെന്ന് എന്തെങ്കിലും കണ്ടു പേടിച്ചാല്‍ നമ്മുടെ ശ്വാസഗതി വര്‍ദ്ധിക്കുന്നതും ശാന്തമായി കിടക്കുമ്പോള്‍ ശ്വാസഗതി മെല്ലെയാകുന്നതും നമുക്ക് അറിയാ‍വുന്നതാണ്.

ശ്വാസത്തിന് നമ്മുടെ കര്‍മ്മകരണശേഷിയുമായും, മാനസികഭാവങ്ങളുമായും ഉള്ള ബന്ധമാണ് ഇവിടെയൊക്കെ നാം കആണുന്നത്.

മനുഷ്യന്റെ മനസ്സും ശ്വാസവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.



പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.

വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശ്വസന വ്യായാമമാണ് പ്രാണായാമം..

ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.

പൂരകം, കുംഭകം, രേചകം എന്നിവയാണവ.

പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.

കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.

രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.

ഈ ഘട്ടങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രത്യേക അനുപാതവും ഉണ്ട്.

പൂരകം : കുംഭകം : രേചകം = 1 : 4 :2 എന്നതാണ് അത്.

അതായത് 1സെക്കന്റ് കൊണ്ട് വായു ഉള്ളിലെടുത്താല്‍ 4 സെക്കന്റ് അത് ഉള്ളില്‍ നിര്‍ത്തുകയും 2 സെക്കന്റു കൊണ്ട് പുറത്തു വിടുകയും വേണം.


സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നത് 4 സെക്കന്റു കൊണ്ട് ഉള്ളിലെടുക്കുകയും 16 സെക്കന്റ് ഉള്ളില്‍ നിര്‍ത്തുകയും 8 സെക്കന്റു കൊണ്ട് പുറത്തു വിടുകയുമാണ്.
അപ്പോള്‍ പൂരകം : കുംഭകം : രേചകം = 4 : 16 : 8 എന്നു വരും.
(അനുപാതം 1 : 4 : 2 എന്നത് തന്നെ).

ഇതു ചെയ്യുന്ന രീതി ഇനി പറയുന്നു.

1. സുഖകരമായി ഉറച്ചിരിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ആസനത്തില്‍ ഇരിക്കുക. (സുഖാസനം, സ്വസ്തികാസനം, പദ്മാസനം, വജ്രാസനം, സിദ്ധാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍)

2. നട്ടെല്ല് നിവര്‍ന്നിരിക്കണം.

3. ശ്വാസകോശത്തിള്ള വായു കഴിയുന്നത്ര പുറത്തേക്ക് ഉച്ഛ്വസിക്കുക.

4. ആദ്യം വലതു തള്ള വിരല്‍ കൊണ്ട് വലതു മൂക്ക് അടച്ച ശേഷം ഇടതു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)

5. എന്നിട്ട് നടുവിരലും മോതിര വിരലും ചേര്‍ത്ത് ഇടതു മൂക്കും അടയ്ക്കുക. ശ്വാസം ഉള്ളില്‍ തന്നെ നിര്‍ത്തുക.(കുംഭകം)

(തള്ള വിരല്‍ കൊണ്ടുള്ള അതേ സമ്മര്‍ദ്ദം മറുഭാഗത്തും ലഭിക്കാനാണ് രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിക്കുന്നത്. ചിലര്‍ ഈ ആവശ്യത്തിനായി ചെറു വിരലും ചൂണ്ടു വിരലും ആണ് ചേര്‍ത്തു പിടിക്കുന്നത്. മറ്റു ചിലര്‍ ചൂണ്ടു വിരലും നടു വിരലും ഉപയോഗിക്കുന്നു.)

6. ഇനി വലതു മൂക്ക് തുറന്ന് അതിലൂടെ ശ്വാസം പുറത്തേക്കു വിടുക.

7. തുടര്‍ന്ന് വലതു മൂക്കിലൂടെ തന്നെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)

8. വലതു മൂക്കടയ്ക്കുക. കുംഭകം ചെയ്യുക.

9. ഇടതു മൂക്ക് തുറക്കുക. അതിലൂടെ ശ്വാസം പുറത്തേയ്ക്കു വിടുക. (രേചകം)

10. ഇങ്ങനെ ഇടതും വലതും നാസാദ്വാരങ്ങളിലൂടെ ശ്വസന വ്യായാമം തുടരുക.

ഇത് 10 -20 തവണ ആവര്‍ത്തിക്കുക.


ഇത് പഠിക്കാന്‍ വിഷമം തോന്നുന്നവര്‍ ആദ്യം ശ്വാസം ഉള്ളിലേക്കെടുക്കുകയും ഇരട്ടി സമയം കൊണ്ട് പുറത്തു വിടുകയും ചെയ്ത് ശീലിക്കുക. രണ്ടു മൂക്കിലൂടെയും ഒരുമിച്ചെടുക്കാം. (വിരലുകള്‍ വച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുന്ന രീതി പിന്നീട് പഠിച്ചാല്‍ മതി). രണ്ടു മൂക്കിലൂടെയും പുറത്തു വിടാം.

അത് പഠിച്ചാല്‍ പിന്നെ ശ്വാസം ഉള്ളിലെടുക്കുകയും ഇരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ടു തന്നെ പുറത്തു വിടുകയും ചെയ്യാന്‍ പഠിക്കുക.

എന്നിട്ട് ശ്വാസം ഉള്ളിലെടുത്ത് അതിന്റെ നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ട് പുറത്തു വിട്ട് ശീലിക്കുക.

എന്നിട്ട് ഓരോ മൂക്കിലൂടെയും എടുത്ത് മറു മൂക്കിലൂടെ പുറത്തു വിടുന്ന രീതി ശീലിക്കുക.


ഈ പ്രാണായാമ രീതിയ്ക് അനുലോമ - വിലോമ പ്രാണായാമം എന്നു പറയുന്നു. സാധാരണ ചെയ്യുന്ന പ്രാണായാമം ഇതാണ്. ഇതിന് നാഡീശോധന പ്രാണായാമം എന്നും പറയും. ( ഇതല്ലാതെ 8 തരത്തില്‍ പ്രാണായാമം ഉണ്ട് . അത് സാധാരണക്കാര്‍ക്ക് അത്യാവശ്യമില്ല. താല്‍പ്പര്യമുള്ളവര്‍ക്കായി പിന്നീട് വിവരിക്കാം)


അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ ശ്വാസം നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തരുത്. അവര്‍ ശ്വാസം ഉള്ളിലെടുത്ത് ഇരട്ടി സമയം കൊണ്ട് പുറത്തു വിടുക. കുംഭകം ഒഴിവാക്കുക.

ഗുണങ്ങള്‍

1. സ്ഥിരമായ പരിശീലനം കൊണ്ട് ശ്വാസകോശങ്ങള്‍ വികസിക്കുന്നു.
2. ആസ്ത്മ രോഗത്തില്‍ നിന്ന് മുക്തി കിട്ടുന്നു.
3. ഏകാഗ്രത, മനോ നിയന്ത്രണം എന്നിവ കൈവരുന്നു.
4. ഓര്‍മ്മശക്തി, കര്‍മ്മകുശലത ഇവ വര്‍ദ്ധിക്കുന്നു.
5. മനസ്സിന് ശാന്തിയും സമാധാനവും കൈവരുന്നു.
6. ആത്മീയ കാര്യങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് ഉയര്‍ന്ന തലങ്ങളിലുള്ള സാധനയ്ക്കും ധ്യാനത്തിനും ഉള്ള കഴിവ് വര്‍ദ്ധിക്കുന്നു.


ഇനി യോഗ ഗൌരവമായി കാണുന്നവര്‍ക്കായി ചിലത്.


യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്‍) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.

ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.

ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്‍ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥ സാധകന്‍ ഇവിടെ നിന്ന് ആത്മസാക്ഷാത്കാരത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ പ്രാപ്തനാകുന്നു. പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നീ തലങ്ങള്‍ അയാള്‍ക്ക് സംവേദനക്ഷമം ആകുന്നു. അത് അയാളെ മോക്ഷത്തിലേക്ക് നയിക്കുന്നു

മുല്ലപ്പെരിയാര്‍ - തിരിച്ചറിവിനു രക്തസാക്ഷികള്‍ വേണമെന്നോ?


കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 2009 ല്‍ ബൂലോകത്തെ പ്രമുഖ സഞ്ചാരസാഹിത്യകാരനായ നിരക്ഷരന്‍ എഴുതിയ ലേഖനം വായിക്കൂ. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. തമിഴന്‍ രാഷ്ട്രീയം മറന്ന് നാടിനു വേണ്ടി ഒരുമിക്കുമ്പോള്‍, സ്വതസിദ്ധമായ നിസ്സംഗത വെടിയാന്‍, മലയാളിയുടെ പ്രതിഷേധത്തിന്റെ ഗൗരവം തിരിച്ചറിയാന്‍, ഈ ലേഖനം സഹായിക്കും. രാഷ്ട്രീയഭേദമന്യേ ഈ പ്രശ്നം ഏറ്റെടുക്കാന്‍, ക്ലാസ് മുറികള്‍ അന്വേഷണാത്മകമനോഭാവമുള്ള നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാന്‍ അധ്യാപകസമൂഹത്തിന് മുന്നില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും ചരിത്രവും സമര്‍പ്പിക്കുന്നു. ഒപ്പം അതിന്റെ വീഡിയോയും. മുഴങ്ങട്ടെ, നമ്മുടെ പ്രതിഷേധം. അലയടിക്കട്ടെ, അതിര്‍ത്തികള്‍ കടന്ന്.. നമ്മുടെ ശബ്ദം

2011, നവംബർ 28, തിങ്കളാഴ്‌ച

ഹിന്ദി പ്രചാര സഭയില്‍ കോടികളുടെ ക്രമക്കേട്

5,000 രൂപയ്ക്ക് ഹിന്ദി പ്രചാരസഭയില്‍ നിന്ന് പിഎച്ച്.ഡി

Posted on: 26 Nov 2011


കൊച്ചി: 25,000 രൂപയെങ്കിലും നല്‍കിയാല്‍ ഉത്തരേന്ത്യയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം വിലയ്ക്ക് വാങ്ങാം. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കൊച്ചിയിലെ ഹിന്ദി പ്രചാരസഭയിലെ ചിലര്‍ തന്നെയാണ് പിഎച്ച്ഡി കച്ചവടം നടത്തിയിട്ടുള്ളത്.

സിബിഐ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ ചുരുള്‍ അഴിയുമ്പോള്‍ പിഎച്ച്.ഡി. വില്പനയും പുറത്താകുന്നു. ഭരണസമിതിയുമായി ബന്ധപ്പെട്ടവര്‍ തങ്ങളുടെ സ്വന്തക്കാരായ അഞ്ച് പേര്‍ക്കെങ്കിലും പിഎച്ച്.ഡി. തരപ്പെടുത്തിക്കൊടുത്തതായി കേന്ദ്രസമിതിക്ക് വിവരം കിട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഇതുകൂടി ഉള്‍പ്പെടുത്താന്‍ ഉന്നതാധികൃതര്‍ ആവശ്യപ്പെടും.

ഒക്ടോബറില്‍ സഭയുടെ കേരള ഘടകം പ്രസിഡന്‍റ് സ്ഥാനം താന്‍ രാജിവെച്ചതായി എം.എസ്. മുരളീധരന്‍ അവകാശപ്പെടുന്നു. പക്ഷേ, ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് അദ്ദേഹം ഇതുവരെ നല്‍കിയിട്ടില്ലെന്ന് സഭയുടെ വക്താവ് അറിയിച്ചു. കൊടുങ്ങല്ലൂരില്‍ ഹിന്ദി പ്രചാരസഭയ്ക്ക് സമാന്തരമായി ഹിന്ദി പ്രചാരകേന്ദ്രം എന്നൊരു സ്ഥാപനം അദ്ദേഹം നടത്തുന്നുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയില്‍ അതിന്റെ സെക്രട്ടറിയായിട്ടാണ് എം.എസ്. മുരളീധരന്റെ സ്ഥാനം. ഹിന്ദി പ്രചാരസഭയുടെ നിരവധി പൊതുയോഗങ്ങള്‍ ഹിന്ദി പ്രചാര കേന്ദ്രത്തില്‍ ചേര്‍ന്നതായും ആക്ഷേപമുണ്ട്.

അലഹബാദില്‍ നിന്ന് കേരളത്തിലെ ബി.എഡിന് തുല്യമായ ശിക്ഷാവിശാരദ് ട്രെയിനിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും ഹിന്ദി പ്രചാരസഭയുടെ ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് പലര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. ഇതും പിഎച്ച്.ഡി. പോലുള്ള കച്ചവടമായിരുന്നു. ഈ ബിരുദത്തിന്റെ അംഗീകാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചതോടെ പല അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയിട്ടുള്ള 36-ഓളം ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സഭയുടെ കീഴില്‍ ചോറ്റാനിക്കരയിലുള്ള പബ്ലിക് സ്‌കൂളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ച രേഖകള്‍ സിബിഐ സംഘം വെള്ളിയാഴ്ച പിടിച്ചെടുത്തിട്ടുണ്ട്. ഭരണസമിതിയില്‍പ്പെട്ട ചിലര്‍ തന്നെയാണ് നിയമനത്തിന് പിന്നിലുള്ളത്. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബിജു വള്ളുവനാടന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് എതിരെ സിബിഐ അഴിമതിക്ക് കേസ് എടുത്ത് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരുമെന്ന് സിബിഐ കരുതുന്നു. സഭയുടെ ഇപ്പോഴത്തെ സെക്രട്ടറി വിജയകുമാരന്‍ നായരില്‍ നിന്ന് തിങ്കളാഴ്ച സിബിഐ മൊഴിയെടുക്കും. അദ്ദേഹത്തോട് സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സഭയുടെ ഇപ്പോഴത്തെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന് അന്വേഷണ സമിതി ശുപാര്‍ശ ചെയ്തതോടെയാണ് വിജയകുമാരന്‍ നായരെ കേന്ദ്ര സമിതി സെക്രട്ടറിയായി നിയോഗിച്ചത്. അതോടെ ഭരണസമിതി ശീതസമരം തുടങ്ങി. ബാങ്ക് ഇടപാടുകള്‍ സ്തംഭിച്ചു. അധ്യാപകര്‍ക്ക് മൂന്നുമാസത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഇടപെടേണ്ടി വന്നു.

സഭയുടെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് സിബിഐ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വസ്തുക്കളുടെ ആധാരങ്ങളും മറ്റ് രേഖകളും അടുത്ത ദിവസങ്ങളിലായി സിബിഐ സംഘം പരിശോധിക്കും. ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് ഇനത്തില്‍ 35 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

2011, നവംബർ 22, ചൊവ്വാഴ്ച

चित्रवाचन

यह एक प्रतीकात्मक चित्र है। चित्र में एक ओर विशिष्ट किस्म की कुतिया है। वह अपने मुँह में माँस का टुकड़ा लिए हुए खड़ी है।
उसके सामने एक पात्र में माँस के टुकड़े भी रखे गए हैं।दूसरी ओर एक गरीब बच्चा दिखाई दे रहा है। उसके सामने एक खाली
बर्तन पड़ा हुआ है। चित्र से लगता है कि वह भूखा है और कुतिया की तरफ़ देख रहा है।ऊँच-नीच के भेद-भाव को दिखाने में चित्रकार सफल हुए हैं।

2011, നവംബർ 21, തിങ്കളാഴ്‌ച


नादिरा ज़हीर बब्बर

सकुबाई

एकपात्रीय नाटक

सकुबाई

एकपात्रीय नाटक
/home/ashok/Documents/admi ka bacha(शब्दार्थ ).odt

2011, നവംബർ 20, ഞായറാഴ്‌ച

आदमी का बच्चा
( यशपाल) कहानी

निबंध

गरीब बच्चे जीवन की बुनियादी सुविधाओं से वंचित है।
समाज में उच्च वर्ग के तथा निम्न वर्ग के लोग दिखाई देते हैं।यह विभाजन मुख्य रूप से धन संपत्ति के आधार पर होता है। धन के अभाव में गरीबों को आवश्यक भोजन व शिक्षा नहीं मिलते। उन्हें समाज में एक तरह से उपेक्षित जीवन बिताना पड़ता है।
आदमी का बच्चा - कहानी में भी यही बात देखने को मिलती है। डौली केलिए जीवन की सुख-सुविधाएँ काफ़ी थी। उसकी देख-भाल भी बड़ी सतर्कता से की जाती है।लेकिन धोबी-माली के बच्चे तो गरीब हैं। उनका पालन -पोषण के लिए पर्याप्त धन उनके पास नहीं होते । सफ़ाई आदि में भी वे पीछे रह जाते हैं। धन और शिक्षा की कमी के कारण ही उच्च वर्ग के लोग
उन्हें बेहुदे तक कहते है।
समाज का यह कर्तव्य है कि आधुनिक समाज के मनुष्यों में इस तरह


आदमी का बच्चा

डौली (चरित्रगत विशेषताएँ)
आदमी का बच्चा - कहानी का मुख्य पात्र है- डौली।
वह बग्गा साहब की इकलौती पुत्री है। घर में तो किसी का भी अभाव नहीं है।अकेली होने के कारण वह धोबी-माली के बच्चों के साथ खेलना चाहती है। लेकिन मामा उसे रोकती है। जब डैनी के पिल्ले होते है,तब वह बहूत खुश होती है।वह उसके साथ खेलना चाहती है। लेकिन बग्गा साहब उन पिल्लों को भी मरवा डालते हैं।
भूख के कारण ही पिल्लों को मरवा डाला है।यह जानकर डौली विस्मित होती है।
धोबी के बच्चा जब मर जाता है तो डौली आया से पूछती है- क्या माली के बच्चे को भी गरम पानी में डूबवाकर मार दिया गया है ?
इस प्रकार डौली में हम एक भोले-भाले बच्चे को देखते हैं।

2011, നവംബർ 6, ഞായറാഴ്‌ച

शहरीकरण प्रगतिशील समाज का अभिन्न अंग बन गया है। इकाई ३ नज़रें नज़ारे

समस्या - शहरी जीवन का तनाव पारिवारिक जीवन का कारण बन जाता है।
अध्ययन लक्ष्य- जीवन को संघर्षमुक्त करने केलिए औरों से हार्दिक
रखने की आवस्यकता से अवगत कराना।

शहरीकरण से सामूहिकता की भावना नष्ट हो रही है।
इस इकाई में आत्मकेन्द्रित मानव की मानसिकता
व्यक्त करनेवाली कविता- वह तो अच्छा हुआ , यशपाल की कहानी
आदमी का बच्चा, एवं नदीरा ज़हीर बब्बर का एकपात्रीय नाटक -सकुबाई
अतिरिक्त वाचन - समा बँध गया यात्राविवरण आदि हैं।