2012, നവംബർ 29, വ്യാഴാഴ്‌ച


अतिरिक्त वाचन

समा बँध गया
( नगेन्द्र भट्टाचार्य )
ലേഖകന്റേയും കൂട്ടുകാരുടേയും ഈ യാത്ര തുടര്‍ച്ചയായി 24-25 മണിക്കൂര്‍ നീണ്ടതായിരുന്നു.ട്രെയിനില്‍ ലേകകന്റെ സുഹൃത്ത് ബോറിസ് എല്ലാവര്‍ക്കുമുളള ഭക്ഷണം കൊണ്ടു വന്നിട്ടുണ്ടായിരുന്നു.ഓരോരുത്തര്‍ക്കും ഇഷ്ടമുളള ആഹാരങ്ങള്‍ സമയാസമയത്തു തന്നെ ബോറീസ് നല്‍കുകയുണ്ടായിരുന്നു.മോസ്കോയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം
പാളത്തിന് ഇരുവശത്തും നിരപ്പായ ഭൂമിയാണ് കാണപ്പെട്ടത്.അപ്പോള്‍ ലേഖകന് കിഴക്കന്‍ ബംഗാളിലൂടെ ട്രെയിന്‍ മാര്‍ഗ്ഗമുളള കുട്ടിക്കാലത്തെ യാത്ര ഓര്‍മ്മ വന്നു.അന്ന് പാളത്തിനിരുവശത്തുമുളള വനങ്ങളില്‍ പരിചിതവും അപരിചിതവുമായ പക്ഷികളെ കാണാമായിരുന്നു.പിന്നീട് സാവകാശം വനങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങി.അറിവായതിനുശേഷം ഇതു വഴി കടന്നു പോകുമ്പോള്‍ ഇപ്രകാരം വനഭൂമി നശിപ്പിച്ച നമ്മള്‍ എന്തു നേടിയെന്ന ചിന്ത മനസ്സില്‍ പലവട്ടം തോന്നിയിട്ടുണ്ട്.ഭൂമി ശുഷ്കയും നിഷ്ഠൂരവുമായി പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.ധനമോഹമാണ് ഈ നവീകരണത്തിന് നമ്മെ
പ്രേരിപ്പിച്ചത്.റഷ്യ, പോളണ്ട്,പശ്ചിമ ജര്‍മ്മനിതുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന സമയത്ത് അവിടുത്തെ വനഭൂമി കാണുമ്പോള്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ തോന്നാറുണ്ട്.

ട്രെയിന്‍ ഓടിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ സ്ററേഷനുകളില്‍ നിര്‍ത്തുന്നുണ്ട്.സ്ററെഷനുകളില്‍ കടകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഒരിടത്തും നടന്നു കച്ചവടം നടത്തുന്നവരെ കണ്ടില്ല.അതുപോലെ തന്നെ യാത്രക്കാര്‍ അവരവരുടെ ലഗേജുകള്‍ സ്വയം എടുക്കുന്നതു കൊണ്ടാകാം ചുമട്ടുകാരും ഉണ്ടായിരുന്നില്ല.ട്രെയിനില്‍ രണ്ടു തരത്തിലുളള യാത്രാ സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നു.ഉറങ്ങാനുളള സൗകര്യമുളലതും മെത്ത വിരിച്ചിട്ടുളള
ബെഞ്ചോടു കൂടിയതും.തടിബെഞ്ചുമായ സാധാരണ ബോഗിയും .റെയില്‍വെ ലൈനിന്റെ ഇരുവശത്തും നിരപ്പായ സ്ഥലങ്ങളും നഹ്ങളും ഗ്രാമപ്രദേശങ്ങളുമുണ്ടായിരുന്നു.ഗ്രാമങ്ഹളില്‍ തടി കൊണ്ടു നിര്‍മ്മിച്ച ചെറിയ ചെരിയ വീടുകളുംഅവയ്കു ചുററും പശു,കുതിര ,കോഴി എന്നിവയേയും കാണാമായിരുന്നു.തലയില്‍ വെളുത്ത തുണികെട്ടിയ , ഗൗണ്‍ ധരിച്ച റ‍ഷ്യന്‍
യുവതികള്‍വീട്ടുജോലികല്‍ ചെയ്യുന്നതും കാണാന്‍ സാധിച്ചു.റഷ്യ വളരെ വിശാലമായ ഒരു രാജ്യമാണ്.അവിടെ താമസിച്ച് സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....അവിടുത്തെ ഗ്രാമീണ ജനജീവിതം ,കൃഷി, വനസമ്പത്ത് ഇവയെല്ലാം നേരിട്ട് കണ്ടരിയാമായിരുന്നു.എന്നാല്‍ ട്രെയിനിന്റെ ജനാലയിലൂടെ കണ്ട് തൃപ്തിയടയേണ്ടതായി വന്നു.

പണ്ടത്തെ റഷ്യന്‍ സാഹിത്യത്തില്‍ നിന്നും അവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ നമ്മളിതിനേക്കാള്‍ കുറവല്ലെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഈ കഷ്ടപ്പാടുകളും
രണ്ട് ലോകമഹായുദ്ധങ്ങല്‍ വരുത്തി വെച്ച വിനാശങ്ങളും അവര്‍ അതിജീവിച്ചു കഴിഞ്ഞു.
നദികളുടെ തീരത്ത് നദികളെ തൊട്ടുരുമ്മി വളരെ ദൂരം റെയില്‍വേ ലെയിന്‍ പോകുന്നുണ്ട്.നദിക്കു മുകളില്‍ വലിയ ഒരു പാലം ഉണ്ട്.അതില്‍ക്കൂടി വണ്ടികള്‍ കടന്നു പോകാനുളല സൗകര്യം ഉണ്ട്. നദീ തീരത്തു നിന്നും കീവ് സ്ററേഷന്‍ ഏകദേശം ഒന്നരമൈല്‍ ദൂരെയാണ്.ബോറീസിന്റെ കുറെ സുഹൃത്തുകള്‍ലേഖകനേയും സുഹൃത്തുകളേയും
സ്വീകരിക്കാനായി സ്ററേഷനില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

അവര്‍ വീട്ടിലെത്തി.രാത്രിയില്‍ എല്ലാവരും ഒത്തു കൂടി.ബോറീസിന്റെ സഹോദരി പുത്രി ഒരു നാടന്‍ പാട്ട് പാടി.യൂറോപ്യന്‍ നാടന്‍പാട്ട്ആസ്വദിക്കാനുളള അവസരം ലഭിച്ച ലേഖകനേയുംകൂട്ടുകാരുടേയും നിര്‍ബന്ധത്തിനു വഴങ്ങിഒരു പാട്ടും കൂടി പാടി.എല്ലാവരും കൈയ്യടിക്കാന്‍ തുടങ്ങി.


2012, നവംബർ 25, ഞായറാഴ്‌ച


एकपात्रीय नाटक
                                        सकुबाई
                                                 (नादिरा ज़हीर बब्बर )

    മുബെയില്‍ ഒരു ഇടത്തരം കുടുംബം താമസിക്കുന്ന ഫ്ളാററിലാണ് ഈ സംഭവം നടക്കുന്നത്.
കുടുംബനാഥന്റെ പേര് കിഷോര്‍ കപൂര്‍.ഭാര്യ പൂജാ കപൂര്‍.രണ്ടു കുട്ടികള്‍  -പതിമൂന്നു വയസ്സുകാരി പോമലയും എട്ടു വയസ്സുകാരന്‍ റോക്കിയും.രാവിലെ തന്നെ ഭാര്യാഭര്‍ത്താക്കന്‍മാര‍ ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോകും.വീട് ആകപ്പാടെ അലങ്കോലമായ നിലയിലാക്കിയാണ് വീട്ടുകാര്‍ തിടുക്കത്തില്‍
വെളിയിലേയ്ക്കു പോയത്.സകുബായിയെന്ന മദ്ധ്യവയസ്കയായ മറാഠി സ്ത്രീയാണ്കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആ വീട്ടില്‍
ജോലി ചെയ്യുന്നത്.പതിവുപോലെ വീട്ടിലേയ്ക്കു കയറിയ സകുബായി കുട മടക്കി ഒരു വശത്തു വെച്ചു.വീട്ടിനുള്ളിലെ അവസ്ഥ കണ്ട്  അവര്‍ അമ്പരന്നു പോകുന്നു.
      പെട്ടന്ന് എവിടെനിന്നോ റേഡിയോയുടെ ഒച്ച കേള്‍ക്കുന്നു.
റേഡിയോയുടെ വയര്‍ വിച്ഛേദിച്ച് അവര്‍ അത് ഓഫാക്കി.വീടിന്റെ അവസ്ഥ അവരില്‍ ഒരു ബോംബ് സ്ഫോടനത്തിന്റെ ഓര്‍മ്മയുണര്‍ത്തി. ടൂത്ത് പേസ്ററ് പോലും
തുറന്നപടി ഇട്ടിട്ടാണ് വീട്ടുകാര്‍ പോയിരിക്കുന്നത്. ജോലിക്കാരിയുണ്ടല്ലോ, പിന്നെ നമ്മളെന്തിന് ജോലി ചെയ്യണമെന്നായിരിക്കാം വീട്ടുകാരുടെ വിചാരമെന്ന് സകുബായി കരുതുന്നു.വെറുതെ ശമ്പളം കൊടുക്കേണ്ടതിന്റെ ആവശ്യമെന്ത് .. സകുബായി ജോലി ഓരോന്നായി ചെയ്യാന്‍
തുടങ്ങി.അപ്പോഴേയ്ക്കും മാഡത്തിന്റെ ഫോണ്‍കോള്‍..
ഫോള്‍ പിടിപ്പിക്കാനായി സാരി തയ്യല്‍ക്കടയില്‍ കൊടുക്കണമത്രേ..രണ്ടുമണിയ്ക്കര്‍ മുമ്പേ വീട്ടില്‍ പോകാന്‍ സകുബായി അനുവാദം ചോദിച്ചെങ്കിലും മാഡം സമ്മതിച്ചില്ല.നിസ്സഹായയായ സകുബായിയുടെ മനസ്സിലേയ്ക്ക് കുട്ടിക്കാലം മുതലുളള ദുഖപൂര്‍ണ്ണമായ  ഓര്‍മ്മകള്‍ കടന്നു വന്നു.
     സകുബായിയുടെ യഥാര്‍ത്ഥ പേര് ശകുന്തള എന്നായിരുന്നു.
എല്ലാവരും സകു എന്നാണ് വിളിച്ചിരുന്നത്.അമ്മ ലക്ഷ്മീബായ്
തുക്കാറാം ജാമഡേ .സകുവിന് ഒരനുജത്തിയും ഒരു ഇളയ സഹോദരനും ഉണ്ടായിരുന്നു.അച്ഛനമ്മമാര്‍ രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.ഏഴാം
വയസ്സു മുതല്‍ സകുവും ജോലിയ്ക്കു പോയിതുടങ്ങിയതാണ്. സകുവിനേയും അനുജത്തി വാസന്തിയേയും സ്കൂളില്‍ പോകാന്‍
അമ്മ അനുവദിച്ചിരുന്നില്ല.എന്നാല്‍ അനിയനെ പഠിക്കാന്‍ അയയ്ക്കുകയും ചെയ്തു.പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്താലും
പെണ്‍കുട്ടികള്‍ക്ക് വയര്‍ നിറയെ ആഹാരം പോലും കൊടുത്തിരുന്നില്ല.അച്ഛനും സഹോദരന്മാരും സ്വത്ത് ഭാഗം ചെയ്യുന്ന സമയത്ത് സകുവിന്റെ അമ്മാവനും മുത്തശ്ശിയും മുംബെയില്‍ നിന്നും വന്നു.അവര്‍ സകുവിന്റെ അമ്മയേയും സഹോദരനേയും മുംബെയ്ക്കു കൊണ്ടു പോകാന്‍ തീരുമാനിച്ചു.
ജോലി ചെയ്യാനായി സുകുവിനേയും അവരോടൊപ്പം കൂട്ടി.
അനുജത്തിയും അച്ഛനും ഗ്രാമത്തില്‍ അച്ഛനു വീതം കിട്ടിയ
സ്ഥലത്ത് താമസിച്ചു.അങ്ങനെയാണ് സകു മുംബെയില്‍ എത്തിയത്
      ഡോര്‍ബെല്‍ മുഴങ്ങുന്ന ശബ്ദം കേട്ട് സകു ചിന്തയില്‍ നിന്നും ഉണര്‍ന്നു.ഏതോ ഡിററര്‍ജന്‍റ് കമ്പനിയില്‍ നിന്നും
വാഷിംഗ് പൗഡറിന്റെ ഡെമോസ്ട്രഷനു വേണ്ടി  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു.ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍
സകുവിന്റെ മനസ്സില്‍ ആധുനിക സമൂഹത്തിന്റെ ദുസ്ഥിതിയെകുറിച്ചാണ് ഓര്‍മ്മ വന്നത്.ഒരു തൊഴിലിനു വേണ്ടി നിരക്ഷരര്‍ മാത്രമല്ല അഭ്യസ്ഥവിദ്യരും വീടു തോറും കയറിയിറങ്ങുന്നു.
     സകുബായി എന്ന നാടകത്തിലെ വീട്ടുടമ ,ഭാര്യ,മക്കള്‍
എല്ലാവരും അടുക്കു ചിട്ടയുമില്ലാത്തവരാണ്.ഊണ്‍മേശയില്‍ കിടക്കുന്ന പാത്രങ്ങള്‍ .,വാരിവലിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങള്‍,
ചെരുപ്പ്,കിടക്ക,സോഫയില്‍ ഇട്ടിരിക്കുന്ന നനഞ്ഞ തോര്‍ത്ത്,
സ്ററൂളില്‍ കിടക്കുന്ന നൈററി , കിടക്കയില്‍ വെച്ചിരിക്കുന്ന ചായക്കപ്പ് ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ്.കഥാപാത്രങ്ങളെ സ്ററേജില്‍ പ്രത്യക്ഷപ്പെടുത്താതെ രംഗസജ്ജീകരണങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അവരുടെ സാന്നിദ്ധ്യം തോന്നിപ്പിക്കാന്‍
കഴിയും.ഈ അവതരണ രീതിയില്‍ സുകുബായി എന്ന ഈ
നാടകം വളരെ മനോഹരമാണ്.

2012, നവംബർ 18, ഞായറാഴ്‌ച



नाट्य निर्देशक नादिरा जहीर बब्बर ने कहा है कि रंगमंच से बड़ा स्कूल नहीं है। अनुशासन और टीमवर्क सीखना हो तो थियेटर में आइये। उन्होंने रंगकर्म को स्कूली पाठ्यक्रम में शामिल किये जाने की वकालत की। साथ ही कहा कि सरकार हर शहर में रंगकर्म के विकास के लिए छोटे प्रेक्षागृहों का निर्माण कराये। यहां दर्पण नाट्य मंच द्वारा आयोजित तीन दिवसीय नाट्य समारोह में अपनी संस्था एकजुट के साथ शामिल होने आयी आई नादिरा जहीर बब्बर शुक्रवार को पत्रकारों से बातचीत कर रही थी। उन्होंने कहा कि रंगमंच की चुनौतियां समाज की चुनौतियों से अलग नहीं है। मगर उम्मीद कायम है। अच्छे दिन आयेंगे। तीस वर्ष पहले जब मैं मुम्बई में पृथ्वी थियेटर से जुड़ी थी तो दर्शक जुटाना मुश्किल काम था। संसाधन भी मुश्किल से जुटते थे। अब तो मुम्बई के थियेटरों में नाटकों के शो हाउसफुल जाते हैं। कहीं नाटकों की कमी तो हिन्दी रंगमंच की बदहाली का कारण नहीं है? उन्होंने कहा नहीं। पहले भी नाटक लिखने वाले कितने थे? मोहन राकेश, लक्ष्मीनारायण लाल ,धर्मवीर भारती। मगर नाटक होते थे। कविता, कहानी व उपन्यास के रूपांतरण से या फिर रंगकर्मी खुद लिखते थे।

2012, നവംബർ 5, തിങ്കളാഴ്‌ച


यशपाल

जन्मस्थान : फ़रूखाबाद(उत्तरप्रदेश)
प्रमुख गद्य संकलन : श्रृखला की कड़ियाँ
अतीत के चलचित्र
पथ के साथी
उपन्यास : दिव्या
दादा काम्रेड़
पार्टि काम्रेड़
पुरस्कार : ज्ञानपीठ
पद्मभूषण
पद्म विभूषण

कहानी
आदमी का बच्चा
(यशपाल )
മുതിര്‍ന്നവരുടേയും കുട്ടികളുടേയും ചിന്തകള്‍ വ്യത്യസ്തമാണ്.
അഭ്യസ്തവിദ്യരും പണക്കാരുമായ ചില മുതിര്‍ന്ന ആളുകള്‍ എഴുത്തും വായനയുമറിയാതെ ദരിദ്രരെ പരിഹാസ്യരും ഹീനരുമായി കണക്കാക്കാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ കുട്ടികളുടെ മനസ്സില്‍ ഈ ചിന്തയില്ല.അവര്‍ സമ്പന്നരുടേയും
ദരിദ്രരുടേയും കുട്ടികള്‍ക്കിടയില്‍ യാതൊരു വ്യത്യാസവും കാണുന്നില്ല.
ബഗ്ഗാ സാഹബ് മില്ലില്‍ ചീഫ് എഞ്ചിനീയര്‍ ആണ്.അയാളുടെ ഒരേയൊരു മകളായ അഞ്ചു വയസ്സുകാരി ഡോളി കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുന്നു.ഉച്ചയ്ക്ക് ആയ ബിന്ദി
കുട്ടിയെ സ്കുളില്‍ നിന്നും കൂട്ടികൊണ്ടു വരുന്നു.അതിനുശേഷം കുട്ടി ആയയോടൊപ്പമാണ് സമയം ചിലവ‍ഴിക്കുന്നത്.ഡോളി ബംഗ്ളാവിന്റെ പിന്നില്‍ താമസിക്കുന്ന തോട്ടക്കാരന്റെ നവജാതശിശുവിനെ മടിയിലിരുത്തി ലാളിക്കാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ സംസ്കാരശൂന്യരായ കുട്ടികളുമായി ഇടപഴകിയാല്‍ ഡോളിയുടെ സ്വഭാവം മോശമാകുമെന്ന ഭയത്താല്‍ അവിടെ പോകാന്‍ പാടില്ലെന്ന് ഡോളിയുടെ അമ്മ വിലക്കി.
ഒരു ദിവസം ഡോളിയുടെ അമ്മ മകള്‍ തോട്ടക്കാരന്റെ വീട്ടില്‍ നിന്നും വരുന്നതായി കണ്ടു.ആയയും ഒപ്പമുണ്ട്.ഇനി മേലില്‍ ഡോളി ആ വീട്ടില്‍ പോകുകയോ അവിടെയുളള കുട്ടികളുമായി കളിക്കുകയോ ചെയ്തതായി അറിയാനിടയായാല്‍
ഇവിടുത്തെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന് ആയയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ബഗ്ഗാ സാഹിബിന്റെ ബംഗ്ളാവില്‍ ഒരു വിചിത്രഇനം പട്ടിയുണ്ടായിരുന്നു.പുതിയതായി അവിടെ എത്തുന്നവര്‍ക്ക് അതിനെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.ആ പട്ടിയ്ക്ക്
കുഞ്ഞുങ്ങള്‍ ഉണ്ടായ ദിവസം ഡോളിയ്ക്ക് ഉത്സവമായിരുന്നു.
അവയുടെ അടുത്തു നിന്ന് അല്‍പ്പസമയം പോലും മാറി നില്‍ക്കാന്‍ ഡോളിയ്ക്ക് കഴിയുമായിരുന്നില്ല.
പലരും പട്ടിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ ആഗ്രഹിച്ചു.എന്നാല്‍ ബഗ്ഗാസാഹബ് അവയെ ചൂടുവെളളത്തില്‍ മുക്കി കൊല്ലാന്‍
നിര്‍ദ്ദേശിച്ചു.ഇത്രയും കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കാന്‍ അവയുടെ അമ്മയ്ക്ക് കഴിയാഞ്ഞതു കൊണ്ടാണ് അവയെ കൊന്നു കളഞ്ഞതെന്ന് ആയ ഡോളിയോട് പറഞ്ഞു.
ഒരു ദിവസം സന്ധ്യയ്ക്ക് മാനേജര്‍ സാഹിബിന്റെ കുട്ടികളോടൊപ്പം കളിയും കഴിഞ്ഞ് ഡോളി ബംഗ്ളാവിലേയ്ക്ക്
വരുകയായിരുന്നു.ആ സമയം തോട്ടക്കാരന്‍ കഴിഞ്ഞ ദിവസം
ഉണ്ടായ കുഞ്ഞിനെ വെളളത്തുണിയില്‍ പൊതിഞ്ഞ് വെളിയിലേയ്ക്ക് കൊണ്ടുപോകുന്നതും കുട്ടിയുടെ അമ്മ പിന്നാലെ കരഞ്ഞു കൊണ്ട് പോകുന്നതും കാണാനിടയായി. കുഞ്ഞ്
മരിച്ചു പോയി...എന്ന് ആയ ഡോളിയോട് പറയുകയുണ്ടായി.
ഇതേ കുറിച്ച് ഡോളിയുടെ സംശയം ഇതായിരുന്നു.
കുഞ്ഞിനെ ചൂടുവെളളത്തില്‍ മുക്കി കൊന്നതാണോ ….
ആയ – മനുഷ്യ കുഞ്ഞുങ്ങളെ അങ്ങനെ കൊല്ലാറില്ല.
ഡോളി- മനുഷ്യകുട്ടികള്‍ പിന്നെ എങ്ങനെയാണ് മരിക്കുന്നത് ..
ആയ- അതു മരിച്ചു.. വിശപ്പു കൊണ്ട് മരിച്ചു.
ഡോളി - നമ്മളും വിശന്നു മരിക്കുമോ...
ആയ ആദ്യം കുഞ്ഞിനെ ശാസിച്ചു.പക്ഷേ പിന്നീട് കുട്ടിയുടെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോള്‍ അവരിലെ അമ്മയുടെ മനസ്സ്
അലിഞ്ഞു.അവര്‍ ഡോളിയോട് പറ‍ഞ്ഞു- വിശന്നു മരിക്കുന്നത്
മ്ളേച്ഛരുടെ കുട്ടികളാണ്.
അപ്പോഴേയ്കക്കും ആയയുടെ തൊണ്ടയിടറിയിരുന്നു.സ്വന്തം
കുഞ്ഞിന്റെ മുഖം അവരുടെ ഓര്‍മ്മയില്‍ തെളിഞ്ഞു.രണ്ടു വര്‍ഷം മുന്‍പ് …..അതിനുശേഷമാണ് അവര്‍ സാഹിബിന്റെ വീട്ടില്‍
ജോലിയ്ക്കു വന്നു തുടങ്ങിയത്.
ഈ കഥയില്‍ രണ്ടു വിഭാഗത്തിലുളള കഥാപാത്രങ്ങള്‍ ഉണ്ട്.
സമ്പന്നരും ദരിദ്രരും.ബഗ്ഗാ സാഹബും കുടുംബവും പണക്കാരേയും തോട്ടക്കാരനും ആയയും പാവങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.ഡോളി സമ്പന്നകുടുംബത്തിലെ അംഗമാണെങ്കിലും അവളുടെ മനസ്സ് ദരിദ്രരുടെ ഭാഗത്താണ്.ശ്രീ.യശ്പാലിന്റെ മനശ്ശാസ്ത്രാധിഷ്ഠിതമായ ഈ
കഥയെ ഒരു മാതൃകാ കഥയാക്കി വിശേഷിപ്പിക്കാവുന്നതാണ്.